സമരം ചെയ്യാന്‍ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് സര്‍ക്കാറിന്‍റെ ഇച്ഛാശക്തി തകര്‍ക്കാന്‍ കഴിയില്ലെന്നും ഭഗവന്ത് മൻ പറഞ്ഞു. നെൽവിത്ത് വിതയ്ക്കുന്നത് വൈകിപ്പിക്കുന്നത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്നും ഭൂഗർഭജലം സംരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേ സര്‍ക്കാറിനൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 'കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് വരാം.
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്.